Monday, September 2, 2013

ഡോ.എസ്.കെ വസന്തനൊപ്പം

ഡോ.എസ്.കെ വസന്തന്‍. ഡോ.കെ.എന്‍ ഉണ്ണികൃഷ്ന്‍,
സുരേഷ് കീഴില്ലം, പി.ആര്‍ ഹരികുമാര്‍, നഗരസഭ
കൗണ്‍സിലര്‍മാരായ പോള്‍ പാത്തിയ്ക്കല്‍, എന്‍.എ ലുക്മാന്‍,
പി.എസ് രഘു എന്നിവരേയും കാണാം
ഡോ.എസ്.കെ വസന്തനൊപ്പം വേദി പങ്കിടാന്‍ ഒരു അവസരം. 
മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി വാസുദേവന്‍ നായരുടെ എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയും വായനക്കൂട്ടവും ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചാ സായാഹ്നമായിരുന്നു വേദി. (21.08.2013)
എം.ടിയുടെ എഴുത്തിനെ പറ്റിയും ജീവിതത്തെ പറ്റിയും ജ്ഞാനത്തെ പറ്റിയും വസന്തന്‍ സാറിന്റെ അനര്‍ഗളവും സരസവുമായ പ്രഭാഷണം. 
ആ നിമിഷം ഓര്‍ത്തത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാമ്പസ് അനുഭവത്തെ പറ്റിയാണ്. 
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല.
എന്റെ ബിരുദാനന്തര ബിരുദ പഠന കാലം.
അന്നവിടെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത് പ്രൊഫ.എം.അച്യുതന്‍, ഡോ.എം ലീലാവതി, പ്രൊഫ.പി മീരാക്കുട്ടി, ഡോ.എസ്.കെ വസന്തന്‍ തുടങ്ങിയ തലമുതിര്‍ന്ന എഴുത്തുകാര്‍...
മലയാളം വിദ്യാര്‍ത്ഥിയല്ലാത്ത എനിയ്ക്ക് ഇവരൊക്കെയായി ക്ലാസുമുറിയ്ക്ക് പുറത്തെ പരിചയം മാത്രം...
അതും കഴിഞ്ഞാണ് കേരള സാഹിത്യ അക്കാദമി ഒരു സാഹിത്യകാര ഡയറക്ടറി പുറത്തിറക്കുന്നത്. അതില്‍ എന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഡയറക്ടറിയുടെ ചുമതല വസന്തന്‍ സാറിനായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു.
ഇപ്പോള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വസന്തന്‍ സാറുമൊത്ത് ഒരു വേദിയില്‍...
എം.ടിയുടെ തിരക്കഥകളെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ച തുടങ്ങി  വയ്ക്കുകയായിരുന്നു എന്റെ ചുമതല. വളരെ ആവേശത്തോടെ നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.


No comments: